ഒരാൾ ഇബ് റാഹീമുബ്നു അദ് ഹം(റ)ന്റെ സമീപത്ത് പറയുന്നു. മഹാനവർക്കളേ!
എന്റെ ശരീരം തെറ്റുകളിലേക്ക് എന്നെ ക്ഷണിച്ച്കൊണ്ടേയിരിക്കുന്നു.എനിക്ക് അവിടുന്ന് ഉപദേശം തന്നാലും!
,,നിനക്ക് ദോഷം ചെയ്യണമെങ്കിൽ നിനക്ക് ചെയ്യാം പക്ഷെ അഞ്ചു വ്യവസ്ഥകൾ പാലിക്കണം !,,
വന്നയാൾ ഷോദിച്ചു ഏതാണാ വ്യവസ്ഥകൾ?
,,,
നിനക്ക് ദോഷം ചെയ്യണമെന്ന് തോന്നുമ്പോൾ അല്ലാഹു നിന്നെ കാണാത്ത ഒരു സ്ഥലത്ത് ഒളിച്ചിരുന്നു തെറ്റ് ചെയ്യുക ഇതാണ് ഒന്നാം വ്യവസ്ഥ!,,,
അയാൾ ചോദിച്ചു.എന്ത്!
അല്ലാഹുവിൽ നിന്നെ ഒളിച്ചിരിക്കാനോ?
അല്ലാഹുവിൽ നിന്ന് ഒന്നും മറയുന്നില്ലല്ലോ!
,,,
എങ്കിൽ അല്ലാഹു നിന്നെ കണ്ടുകൊണ്ടിരിക്കേ അവനോട് എതിര് പ്രവർത്തിക്കാൻ നിനക്ക് ലജ്ജയില്ലേ ,,,
എന്ന് ഇബ്നുഅദ്‌ഹം പറഞ്ഞു
അൽപ സമയം മൗനം പാലിച്ച അദ്ദേഹം ഇനിയും എനിക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരിക എന്ന്
ആവശ്യപ്പെട്ടു അപ്പോൾ ഇബ്നുഅദ്‌ഹം(റ) പറഞ്ഞു
,,,
അല്ലാഹുവിനോട് ധിക്കാരം ചെയ്യാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ അവന്റെ ഭൂമുഖത്ത് വെച്ച് ചെയ്യാതിരിക്കുക,,,
അപ്പോൾ അയാൾ ചോദിക്കുന്നു .....
ലോകം മുഴുവനും അല്ലാഹുവിന്റേതായിരിക്കേ ഞാൻ എങ്ങോട്ട് പോകും? ഇബ്നുഅദ്‌ഹം പറഞ്ഞു
,,,അല്ലാഹുവിന്റെ ഭൂമിയിൽ താമസിച്ച് അവനോട് ധിക്കാരം കാണിക്കാൻ നിനക്ക് നാണമില്ലേ?,,,
അയാൾ പറഞ്ഞു ഇനിയും പറഞ്ഞു തരിക!
മഹാൻ പറഞ്ഞു
,,,അല്ലാഹുവിനെ ധിക്കരിക്കുന്നുവെങ്കിൽ അവന്റെ ഭക്ഷണം കഴിക്കാതിരിക്കുക,,
എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്റേതാണെന്നിരിക്കേ ഞാൻ പിന്നെ എങ്ങനെ ജീവിക്കും?
മഹാൻ ചോദിച്ചു
,,,അല്ലാഹു നിനക്ക് ഭക്ഷണവും വെള്ളവും നൽകുകയും നിന്നെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് അവനോട് ധിക്കാരം കാണിക്കുന്നതിനെ തൊട്ട് നീ ലജ്ജിക്കുന്നില്ലേ? ,,,
ഇനിയും ഉപദേശം തരൂ എന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ മഹാൻ പറഞ്ഞു ,,,
നീ ചെയ്ത ദോഷങ്ങൾ കാരണം മലക്കുകൾ നിന്നെ നരകത്തിലേക്ക് വലിച്ച്കൊണ്ട് പോവാൻ വന്നാൽ നീ ഒരിക്കലും അവരുടെ കൂടെ പോവരുത്.,,,,
അവരിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് കഴിയില്ലെന്ന് മാത്രമല്ല അവരെന്നെ ശക്തമായി നാകത്തിലേക്ക് വലിക്കുകതന്നെ ചെയ്യുമല്ലോ!
,,,നന്മയും തിന്മയുമൊക്കെ രേഖപ്പെടുത്തിയ നിന്റെ ഗ്രന്ഥം കയ്യിൽ കിട്ടിയതിനു ശേഷം ദോഷങ്ങളോരോന്നും വായിക്കുമ്പോൾ ഞാൻ ഇതൊന്നും ചെയ്തിട്ടില്ലെന്ന് നീ ശക്തിയായി നിഷേധിക്കണം ,,,
അപ്പോൾ അയാൾ പറഞ്ഞു ഞാൻ അങ്ങനെ ചെയ്താൽ ഇതൊക്കെ രേഖപ്പെടുത്തിയ ബഹുമാനികളായ മലക്കുകളും എന്നെ നിരീക്ഷിച്ച് കൊണ്ടിരുന്ന മാലാഖമാരും എനിക്കെതിരെ സാക്ഷികളായി വരുന്ന(എന്റെ അവയവങ്ങൾ)വരും വെറുതെ ഇരിക്കുമോ? ഒരിക്കലുമില്ല..... സാധ്യമല്ല എന്റെ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് ആവർത്തിച്ച് കൊണ്ട് ആ മനുഷ്യൻ ഇബ് റാഹീമുബുനഅദ്‌ഹം (റ)ന്റെ അടുത്ത് നിന്ന് ഇനി ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന പ്രതിജ്ഞയുമായി കടന്നു പോയി!
സുഹൃത്തുക്കളേ! അല്ലാഹു നൽകിയ ആയുസ്സിന്റെ ബലത്തിൽ അവൻ നൽകിയ ഭക്ഷണവും വെള്ളവും കുടിച്ച് അവന്റെ ഭൂമിയിൽ താമസിച്ച് അവൻ കാൺകേ അവനോട് ധിക്കാരം കാണിക്കാൻ മാത്രം അധപതിക്കുകയല്ലേ കുറ്റങ്ങളിലൂടെ നാമൊക്കെ എന്ന് ചിന്തിക്കാൻ സമയം കണ്ടെത്തുക ഈ സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കുക
നന്മ അറിയിച്ചു കൊടുത്തവൻ നന്മ ചെയ്യുന്നവനെ പോലെ പ്രതിഫലാർഹനാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്!
Saturday, January 24, 2009
Subscribe to:
Post Comments (Atom)
4 comments:
കുറ്റങ്ങൾ വർജ്ജിക്കാനും നന്മയിൽ മുഴുകാനും പ്രേരിപ്പിക്കുന്ന ഒരു ഉപദേശം!
എല്ലാവരും പ്രാവർത്തികമാക്കുക
ഇഹ്‌സാന്‍,
നല്ലൊരു ഉപദേശത്തിനു നന്ദി...
മലയാളിക്ക് ഹാർദ്ദമായ നന്ദി.....
ഇഹ്സാന്‍
ഈ ഉദ്യമം ഗുണം ചെയ്യും. നല്ലത് പ്രചരിപ്പിക്കാന്‍ അല്ലാഹു തൗഫിഖ് നല്‍കട്ടെ
NB:
അക്ഷരതെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലോ
Post a Comment